Thursday, July 16, 2015

ഇന്ന് ഞാൻ എന്റെ പഴയ ഒരു ഡയറി കാണാനിടയുണ്ടായി. അത് എനിക്കൊരു ഡയറി മാത്രമല്ലായിരുന്നു. എന്റെ ജീവിതത്തെ പലപ്പോഴായി സ്പർശിച്ചിട്ടുള്ള അനുഭവങ്ങൾ ,എന്റെ  ജീവിതത്തിൽ  പിന്നിട്ട വഴികൾ..ആ ഡയറിയിലെ ഓരോ ഇതളുകൾക്കും മാത്രമറിയാവുന്ന എന്റെ ജീവിത സ്വപ്നങ്ങൾ .. എന്റെ മനസ്സിൽ മാത്രം തകർന്നടിഞ്ഞ ജീവിത യാഥാർഥ്യങ്ങൾ....

സ്വപ്നത്തിന്റെ ആത്മാവ്

ഈ ലോകം മറക്കുന്നു ഞാൻ
ഈ ജീവിതവും വെറുക്കുന്ന ഞാൻ
കാലത്തിൻ പാപമാം ഈ ജീവിതമല്ലാ..
തിനിയൊരു ജൻമം തന്നിടുമോ..
ഇനിയൊരു ജൻമം തന്നിടുമോ...

ജീവിത സ്വപ്നങ്ങൾ അഗ്നിയിലെരിയുമ്പോൾ
സ്വപ്നത്തിന്നാത്മാവ് ബാക്കിയായി
എരിയുന്ന ചൂടിന്റെ ഉള്ളിലെ ആത്മാവ്
മറ്റൊരു ജീവനിൽ ചേർന്നിടുമോ
സ്വപ്നങ്ങൾ ഇനിയെന്നിൽ തളിരിടുമോ ..

Wednesday, July 8, 2015

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികൾകൊണ്ടുരുകുമെൻ
ഹൃദയത്തിനുള്ളിലെ നീറുന്ന ദുഖങ്ങൾ
ഇനിയെന്നെ ഞാനാക്കി മാറ്റിയ സത്യങ്ങൾ
ഉരുകിയൊലിക്കാതെ മുന്നോട്ട് പോകയായ്

പ്രണയവും വിരഹവും കണ്ണീർപൊഴിക്കുന്ന
മോഹഭoഗങ്ങളും ഉരുകിയൊലിക്കവേ
നഗ്നമാം കാലചക്രത്തിന്റെ ഏടുകൾ
മുന്നോട്ടൊഴുകാതെ പിന്നോട്ട് പോകയായ്

ശിലകളിൽ കൊത്തിയ കയ്യക്ഷരം പോലെ
ചില മുറിപ്പാടുകൾ പിന്നെയും ബാക്കിയായ്
എൻ ചിതയിൽ  തീർത്തൊരാ അഗ്നിക്കു മാത്രമേ
ആ മുറിപ്പാടിനും ചിതയൊരുക്കാനാവൂ.......

Wednesday, April 8, 2015

ആനന്ദധാര

ആത്മാര്‍ഥമായ പ്രണയം നഷ്ടമാവുക എന്നത് ഒരു മനുഷ്യന് ജീവിതതതില്‍ തീരാദുഖം നല്‍കുന്ന ഒരനുഭവമാണ്.ബാലചന്ദ്രൻ ചുളളിക്കാടിന്‍െറ ആനന്ദധാരയിലെ 'നഷ്ടപ്പെട്ട നീലാംബരി 'അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു....
.
.
.



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

ആനന്ദധാര ::::: 

Tuesday, April 7, 2015

കണണാടി

ആരാണ് എഴുതിയത് എന്ന് അറിയില്ല. എങ്കിലും വളരെ അര്‍ഥവത്തായ വരികളാണിവ.....


ഒരുമുന്നറിയിപ്പ്
ഇന്നലെ നടക്കാനിറങ്ങവെ
ഒരുകണ്ണാടി കളഞ്ഞുകിട്ടി !
ഞാനതിലെന്‍റെ സുന്ദരമായ
മുഖംകണ്ടു തൃപ്തയായി !
എന്നിട്ട് ഞാനെന്‍റെ
അടുത്തുണ്ടായിരുന്നആളെ
നോക്കി !ആശ്ചര്യം !!!!
അയാള്‍ക്കുംഎന്‍റെമുഖം !!
അതേ കോങ്കണ്ണുകള്‍ !!പിന്നെ ഞാന്‍
നോക്കിയവര്‍ക്കെല്ലാംഎന്‍റെമുഖം !!
എന്‍റെസംശയം ഞാന്‍മറ്റോരാളോടു
പറഞ്ഞു !!
അയാള്‍ ആരുമറിയാതെ
ആ കണ്ണാടിവാങ്ങിനോക്കി
സ്വയം തൃപ്തനായി !
എന്നിട്ടയാള്‍ മറ്റോരാളെനോക്കി
കാര്യം തഥൈവ !!
പക്ഷേ !ഒരുകുഴപ്പം പറ്റി !
അയാള്‍ മറ്റെയാളെ സംശയിക്കാനും
വഴക്കുപറയാനുംതുടങ്ങി !!
മറ്റെയാള്‍ ഇയാളുടെ കാശ്
മോഷ്ടിച്ചുവത്രേ !!
കാര്യം നിങ്ങള്‍ക്കുമനസ്സിലായോ ??
ആ കണ്ണാടി ഇന്നുപലരും
ഉപയോഗിച്ചുകഴിഞ്ഞു !!
മറ്റുള്ളവരില്‍ സ്വന്തം സ്വഭാവം
കാണുന്നു, !!നന്മമാത്രം കണ്ടിരുന്നേല്‍
കുഴപ്പമില്ലായിരുന്നു !!
ഇത്------നന്മമാത്രം കാണുന്നില്ല !!
എല്ലാദോഷവശങ്ങളുംകാണുന്നുണ്ട്
തന്നെപ്പോലെ വൃത്തികെട്ടവരാണ്
മറ്റുള്ളവരും എന്നചിന്ത യാ
ഉണ്ടാകുന്നത് !!
അത് നല്ലതാണോ ??ആലോചിച്ചുനോക്കൂ !!!
തന്നെപ്പോലെ മറ്റുള്ളവരെ
കാണുന്നത് നല്ലതാണ്, !!എപ്പോള്‍ ??
നല്ലകാര്യങ്ങളിലെല്ലാം !!!!!
പക്ഷേ !!ഇവിടിപ്പോള്‍ അങ്ങനെ
അല്ല,ല്ലോ ???
ആ കണ്ണാടി ഇപ്പോള്‍ ആരുടെ പക്കലെ
ന്നറിയില്ല !!!
നിങ്ങളിലാര്‍ക്കെങ്കിലും അത്
കിട്ടിയാല്‍ ദയവായി എങ്ങനേയും
അത് നശിപ്പിച്ചേക്കുക !!
അതില്‍നോക്കുന്ന അവസാനത്തെ
വ്യക്തി നിങ്ങളായിരിക്കട്ടെ !!!

Wednesday, January 14, 2015

രക്തചുംബനം

രക്തചുംബനം 


രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..

മർത്യനെന്നൊരു ഭാവത്തിനെപ്പോലും..

വ്യർഥമാക്കും പരസ്പര ചുംബനം.

ലോകമോന്നകെ ചുംബിച്ചു ചുംബിച്ചു ...

നാണംകെട്ടു തലതാഴ്ത്തി നില്കവേ..

അമ്മയുമില്ല പെങ്ങളുമില്ലിവിടെ

ഭാരതത്തിന്‍ സംസ്കരമില്ലിവിടെ

ഭരതമ്പേ നിന്‍ സംസ്കാര കലവറ

വററുവാനായ്‌ കൊതിക്കുന്നു നിന്‍ മക്കള്‍..

 രക്തഗന്ധം ചുരത്തുന്ന ചുംബനം..

രക്ത ദാഹികള്‍ തേടുന്ന ചുംബനം..


 


                 
                  

Sunday, August 10, 2014

പ്രകാശം 
കല്വിലക്കിലെ തിരിനാളമായ് 
മണ്‍ചിരാതിലെ പോന്വിലക്കായ്‌ 
ചന്ദ്രികതന്‍ നറുനിലാവായും 
തെളിയുന്നതെല്ലാം നീയല്ലോ 
വെട്ടത്തിലേക്കായ് പറക്കും 
ഈയാം പാററപോലീജീവിതം 
ചന്ദ്രികക്കായ്‌ കൈ നീട്ടിടും 
കൊച്ചുകുഞ്ഞിന്‍ മുന്നില്‍ 
കാര്‍മേഘം വന്നു മൂടിടുമോ...?
കൊടുംകാറ്റിലും തെളിഞ്ഞിടാന്‍ 
ദീപത്തിനായെന്‍ കൈത്തണല്‍
അര്‍പ്പിപ്പൂ ഞാന്‍ 
എന്‍ നൈവേദ്യം സ്വീകരിക്കൂ ദേവീ 
സംതൃപ്തിയോടെന്നെ അനുഗ്രഹിക്കൂ 
വൈകാതെ എന്നിലലിഞ്ഞു ചേരൂ....               

Saturday, August 9, 2014

ജീവിത നൌക



നോവിക്കയില്ല  ഞാൻ 
ചാരമാകുന്ന വേളയിൽ പൊലുമെൻ -
ആത്മാവിനെയാരോ വലിചൂരുമെൻ 
                           മേനിയിൽ നിന്നു മീ -
കാലമാം തോഴന്റെ കൈകളിൾ 
                                 ഞാനെത്ര ഭദ്രം
എന്നിട്ടുമെന്തേ നരനായ്‌ പിറന്ന നാം 
എന്തിനായ് അലയുന്നു ജീവിതനൌകയിൽ 
ഞാനെന്ന ഭാവത്തെ മുറുകെ 
   പ്പിടിച്ചുകൊന്ടെന്തിനായ്  അലയുന്നു 
 ഈ ജീവ ചക്രത്തിൽ ........
അന്ത്യമാം  വിശ്രമ വേളയിൽ ആറടിമണ്ണിനു 
വേണ്ടിയോ ...ഈ അലച്ചിൽ ?
മിഥ്യയാം  ലോകത്തെ സ്വാർത്ഥമാം ചെയ്തികൾ 
മുറുകെ പിടിക്കുന്ന തെന്തിനായ് നീ......