Wednesday, September 14, 2016

ആയിരം വസന്തങ്ങൾ മിന്നി മറഞ്ഞു പോയ്
ആയിരം ശിശിരവും മറഞ്ഞുവല്ലോ
എന്നിട്ടും നീയെന്റെ മാനസവാടിയിൽ
നൊമ്പരപ്പൂമൊട്ടായ് മാറുകയോ
എന്റെ മനസ്സിലെ പൂപ്പന്തൽ വാടുകയോ

നന്ദനവാടിയിൽ, മാനസക്ഷേത്രത്തിൽ
തളിരിട്ട പൂമൊട്ടായിരുന്നു
കരളിനെ കുളിരാക്കി മാറ്റിയ ഗന്ധത്തെ
സ്വപ്നങ്ങളാക്കിയതായിരുന്നു

ഇനിയും ജനിക്കാത്ത  ഓർമ്മകൾ മാത്രമായ്
മറ്റൊരു ജീവനിൽ  ചേരുകയോ
പ്രാണനെ  കൈവിട്ട ആത്മാവിനെപ്പോലെ
അലയുന്നു ഞാനീ വഴിത്താരയിൽ