Thursday, May 17, 2018

നീ മാത്രം

എന്തേ പുലർകാലമിന്നെൻറെ മനതാരിൽ
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം..
ഏതോ വസന്തത്തേൻ നുകരുവാനെത്തുന്ന
തൂമന്ദമാരുതനെന്ന പോലെ...(2)

 കേൾക്കാൻ കൊതിച്ചൊരാ പ്രണയരാഗത്തിന്റെ
പല്ലവിയായ് നീ വരുന്ന നാളിൽ
നിന്നധരങ്ങളാലെൻ നിടിലത്തില-
ന്നൊരു പ്രേമ കാവ്യം രചിച്ചുവെങ്കിൽ
അന്നു നിന്നിലെയെന്നിൽ ഞാനലിഞ്ഞുപോകും....(എന്തേ)

ഇഷ്ടസല്ലാപങ്ങളൊരുമിച്ചിരുന്നു നാം
മിഴികളാലന്നു പകർന്ന രാവിൽ....
കാര്മേഘഹംസങ്ങൾ തൂമഴ മുത്തിനാ-
ലാഹ്‌ളാദനൃത്തമായ് പുണർന്നിരുന്നു....
നാമിരുപേരുമൊന്നായിരുന്നു....(എന്തേ )

                                                 ഷിജിൽ ഇത്തിലോട്ട് 






No comments:

Post a Comment